'സി പി എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും വിട്ട് നല്‍കില്ല. സി പി എം ബംഗാള്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഞാൻ മറന്നിട്ടില്ല. സി പി എമ്മിനോടും അവരെ പിന്തുണക്കുന്നവരോടും ഞാൻ ക്ഷമിക്കില്ല'. മമത പറഞ്ഞു.
നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് പോയാല്‍ ഇന്ത്യാ മുന്നണിയുടെ വലിയൊരു തലവേദനയാണ് ഒഴിവാകുക. ബിഹാര്‍ മഹാസഖ്യത്തില്‍ നിന്ന് നിതീഷ് കുമാര്‍ ഇറങ്ങി പോയാല്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമല്ല നഷ്ടം. ബിഹാറിലെ ജനങ്ങളുടെ കണ്ണില്‍ നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടമായി.
ചില പ്രദേശങ്ങള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കണം. അവര്‍ക്ക് (കോണ്‍ഗ്രസിന്) 300 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാം. ഞാന്‍ അവരെ സഹായിക്കാം. ആ സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കില്ല. പക്ഷെ സ്വന്തം ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്'-മമത പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 7000 കോടി രൂപയുടെ നെല്ലാണ് പശ്ചിമ ബംഗാള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ചത്. കേന്ദ്രം തുക വിട്ടുനല്‍കാന്‍ തയ്യാറാവാത്തത് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ നെല്ലുസംഭരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു.
താന്‍ ജീവിച്ചിരിക്കുന്നടുത്തോളം ഇവിടെ വര്‍ഗ്ഗീയത അനുവതിക്കില്ലന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി മമത ബാനർജി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഗിമ്മിക്ക് ഷോ ചെയ്യുകയാണെന്നും, എന്നാല്‍ അതിലൂടെ മറ്റ് സമുദായക്കാരെ അവഗണിക്കുന്നത് അനുവതിക്കില്ലെന്നും പറഞ്ഞു.
മനപ്പൂർവം ജഗദീപ് ധൻകറിനെ വേദനിപ്പിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്നാണ് കല്യാൺ ബാനർജിയുടെ പ്രതികരണം. സസ്പെൻഡ് ചെയ്ത എംപിമാർ പാര്‍ലിമെന്‍റ്റിന് പുറത്ത് പ്രതിഷേധിക്കുകയാണെങ്കില്‍ ഉപരാഷ്ട്രപതി എങ്ങനെ സംസാരിക്കുമെന്നും ആംഗ്യം കാണിക്കുമെന്നാണ് കല്യാണ്‍ അനുകരിച്ചത്.
നമ്മുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. അവര്‍ ലോക ചാമ്പ്യന്മാരാകുമെന്ന് വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ ബിജെപി അവര്‍ക്ക് കാവി നിറം നല്‍കുകയാണ്. നമ്മുടെ കളിക്കാര്‍ കാവി നിറത്തിലുളള ജേഴ്‌സിയണിഞ്ഞാണ് പ്രാക്ടീസ് ചെയ്യുന്നത്.
'പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിജിയുടെ അവസാനത്തെ പ്രസംഗമായിരിക്കും നാളെ നടക്കുക. ഇന്ത്യ സഖ്യം രാജ്യത്തുടനീളം ബിജെപിയെ തകര്‍ക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തും'- മമതാ ബാനര്‍ജി പറഞ്ഞു.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്
സിപിഎമ്മിനെയും കേരളാ സര്‍ക്കാരിനെയും മമതാ ബാനര്‍ജി വിമര്‍ശിച്ചു. ബിജെപിയെ വിമര്‍ശിക്കേണ്ട സിപിഎമ്മും കേരളാ സര്‍ക്കാരും അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി
ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ബംഗാളിനെ വിഭജിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല. അതിന് വേണ്ടി രക്തം ചിന്താനും തയ്യാറാണ്. ഇതിന് മുന്‍പും ഇതേ ആവശ്യവുമായി ഗൂർഖ,
'തന്റെ ജോലി ചെയ്യാന്‍ ഇന്ന് കലാകാരന്മാര്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത, എന്തിനും ഏതിനും യുഎപിഎ വിതരണം ചെയ്യുന്ന ഭരണകൂടത്തിനിടയിലാണ് സാധാരണ ജനങ്ങള്‍
ഇത് ജനാധിപത്യത്തിന്‍റെയും കർഷകരുടെയും വലിയ വിജയമാണ്. കർഷകരുടെ സമരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു. മോദി സർക്കാർ തലകുനിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു. പക്ഷെ മോദിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കാരണങ്ങളുണ്ട്
മമത ബാനര്‍ജീ കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് എം ആക്കിമാറ്റുവാണ് ശ്രമിക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടയാള്‍ മമത കോണ്‍ഗ്രസ് സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ബിജെപിക്ക് കൂടുതല്‍ വളര്‍ച്ചയാണുണ്ടാവുക. കോണ്‍ഗ്രസില്‍
ഫ്രാന്‍സിസ് മാര്‍പ്പാപ്പാ, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ട്രാഗി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക നേതാവാണ് മമതാ ബാനര്‍ജി.
ഭവാനിപൂരില്‍ മറ്റൊരാൾ മത്സരിക്കും. സുവേന്ദു അധികാരി ഇതിനകം മമത ബാനര്‍ജിയെ തോൽപ്പിച്ചു. ഒരു വ്യക്തിയെ ഒരാള്‍ തന്നെ ഒന്നിലധികം തവണ തോല്‍പ്പിക്കേണ്ടതില്ല. അത് ഇത്തവണ മറ്റാരെങ്കിലും ചെയ്യും - ഘോഷ് പറഞ്ഞു. അതോടൊപ്പം, ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കത്തിനെതിരെ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്നും ഘോഷ് പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒന്നിച്ചുനിന്ന് കേന്ദ്രത്തിന്റെ എന്‍എംപി പദ്ധതിക്കെതിരെ പോരാടും. രാജ്യത്തിന്റെ സ്വത്ത് വിറ്റ് സ്വരൂപിക്കുന്ന പണം ബിജെപി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുമെന്നും മമതാ ബാനര്‍ജി ആരോപിച്ചു.
എല്ലാവരും നിങ്ങളെ പിന്തുണക്കണമെന്നില്ല. എന്നാൽ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ താങ്കളുടെ ഫോട്ടോ നിർബന്ധമാക്കി. താങ്കളെ താത്പര്യമില്ലാത്തവരും പോകുന്നിടത്തെല്ലാം ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് പോകേണ്ടി വരുന്നു. ഇതില്‍ എവിടെയാണ് സ്വാതന്ത്ര്യം. അതിനാല്‍ കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റുകളിലും താങ്കളുടെ ഫോട്ടോ പതിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നും മമത പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സോണിയയുടെ ക്ഷണം സ്വീകരിച്ചാണ് ഡല്‍ഹിയിലെത്തിയത്. ആ മീറ്റിംഗില്‍ പെഗാസസിനെക്കുറിച്ചും, രാജ്യത്തെ കോവിഡ് സാഹചര്യത്തെ കുറിച്ചും ചർച്ച ചെയ്തു. അതോടൊപ്പം പ്രതിപക്ഷത്തിന്‍റെ ഐക്യത്തെക്കുറിച്ചും തങ്ങൾ ചർച്ച ചെയ്തു. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്.
നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി കല്‍കത്ത ഹൈക്കോടതി. പിഴ വിധിച്ചതിന് പിന്നാലെ കേസ് കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഭിന്ന താത്പര്യമുള്ളതിനാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ചീഫ് സെക്രട്ടറി സെക്രട്ടറി അലാപന്‍ ബാനര്‍ജിയെ ഒരുകാരണവശാലും കേന്ദ്ര സര്‍വീസിലേക്ക് വിട്ടുതരാനാവില്ലെന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറഞ്ഞു. ഏകപക്ഷീയമായി ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച കേന്ദ്ര നടപടി തന്നെ ഞെട്ടിച്ചുവെന്നും മമത കത്തില്‍ പറഞ്ഞു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഐക്യകണ്ഠമായി നിയമ സഭ നേതാവായി മമത ബാനര്‍ജിയെ തെരഞ്ഞെടുക്കുകയായിരുന്നെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി നേരത്തെ വ്യകതമാക്കിയിരുന്നു. ബിജെപി ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് 212 സീറ്റുകള്‍ നേടിയാണ് മൂന്നാമതും അ
കാന്തി ദക്ഷിൺ നിയമസഭ മണ്ഡലത്തിൽ വോട്ടുചെയ്ത തങ്ങൾക്ക് ലഭിച്ച വിവിപാറ്റിലെല്ലാം താമരക്കാണ് വോട്ടു കാണിച്ചതെന്ന് വോട്ടർമാർ പറഞ്ഞത് ഗുരുതരവും മാപ്പർഹിക്കാത്തതുമായ കുറ്റമാണെന്ന് മമത കുറിച്ചു.
സ്വയം സ്വാമി വിവേകാനന്ദനെന്നു വിളിക്കുകയും സ്‌റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേരിടുകയും ചെയ്യുന്നു. ഒരു ദിവസം അദ്ദേഹം രാജ്യം വിറ്റ് അതിനും അദ്ദേഹത്തിന്റെ പേരു നല്‍കും. അവരുടെ തലക്ക് എന്തോ കുഴപ്പമുണ്ട്. ഒരു സ്‌ക്രൂ ലൂസാണെന്ന് തോന്നുന്നു.- മമത പറഞ്ഞു.
മമതയുടെ ആരോപണം വെറും നാടകമാണെന്നും ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാൾ എങ്ങനെയാണ് ആക്രമിക്കപ്പെടുകയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ചോദിച്ചു.
നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ബിജെപിയും സുവേന്ദു അധികാരിയും വെല്ലുവിളിച്ചതോടെ നന്ദിഗ്രാമില്‍ മാത്രം ജനവിധി തേടാന്‍ മമത തീരുമാനിക്കുകയായിരുന്നു.
ചിലര്‍ മാധ്യമങ്ങളെ പണമെറിഞ്ഞ് മമതയ്‌ക്കെതിരെ ഉപയോഗിക്കുകയാണ് അതിനാല്‍ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശിവസേന തീരുമാനിച്ചു എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ ട്വീറ്റ്.
പ്രചാരണത്തിനിടെ പ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് കളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സംഗീതപരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മമതാ ബാനര്‍ജി തന്റെ പ്രവര്‍ത്തകരോടൊപ്പം നൃത്തം ചെയ്തത്